Wednesday, October 6, 2010

"ഉയ്യെന്റെ കരളേ... രെയ്ശേട്ടനെ ചതിക്കല്ലേ...!"

രാവിലെ അടുക്കള പടിയില്‍ നിന്ന് ചക്രവാളങ്ങളിലേക്ക് നോക്കി അമ്മ കണ്ണുനിറയ്ക്കുന്നത് കണ്ടു. എന്താണെന്ന് ചോദിക്കാതെ അറിയാം.. എന്നെക്കുറിച്ചോര്‍ത്താവും. അച്ഛന്‍ ഒന്നും മിണ്ടാറില്ല.. ഔദാര്യം! മുറിയില്‍ കയറി വാതിലടച്ചിരുന്നു. കുറെ നേരം കരഞ്ഞു.
വല്ലാത്ത അപകര്‍ഷതാബോധം തോന്നുന്നു. മര്യാദക്കുള്ള ഒരു മനുഷ്യക്കോലം കിട്ടിയില്ല. ഒരുമനുഷ്യനും നമ്മളോട് സ്‌നേഹവുമില്ല. നിലയുമില്ല, വിലയുമില്ല. സ്വന്തമെന്ന് പറയാന്‍ എന്താ ഉള്ളത്? ഒന്നുമില്ല. വെറും പാഴ് ജന്മം.
നന്നാവില്ല. വിചാരിച്ചാലും. ഇങ്ങിനെയൊക്കെ വെറുതെ ജീവിച്ച് മരിച്ച് പോകും. ഓരോരോ ജന്മങ്ങള്‍! മനസ്സ് ശൂന്യമാണ്. ഒന്നും ആഗ്രഹിക്കണ്ട.
"സ്വപ്നങ്ങളില്‍ എന്റെ അമ്മയുണ്ട്‌.." അച്ഛനോട് ചോദിച്ചില്ല എന്തിനാ ജനിപ്പിച്ചതെന്ന്.. റിജി, അക്കി, സുബി, സരി, ജിതി, ശ്രേ.., ജിത്തു, ശാലി, ലേഷ്.. എല്ലാ സുഹൃത്തുക്കളെയും ഓര്‍ത്തു.. എങ്ങനെയാ മറക്കുവാ.. പഴയ ഏഴാം ക്ലാസും , ഹൈസ്ക്കൂളും ഡിഗ്രിക്കാലവും.. സ്നേഹിച്ചു കൊതിതീര്‍ന്നിട്ടില്ല.. ഇനിയൊരു ജന്മമില്ല.. എന്റെ മരണം പോലും എല്ലാര്‍ക്കും ഒരു ഭാരമായിരിക്കും..

Saturday, October 2, 2010

"കാസ്ക് പ്രിന്‍സിപ്പാളിന് ഒരു തുറന്ന കത്ത് : "സാറേ.. യൂണിവേഴ്സിറ്റിയില്‍ എന്റെ പട്ടി പോകും.. "

പ്രിയപ്പെട്ട യൂണിവേഴ്സിറ്റി.. ഇതിനര്‍ത്ഥം അങ്ങോട്ട്‌ ഞാനെന്റെ പട്ടിയെ വിടും എന്നല്ല.. നമ്മള്‍ തമ്മിലുള്ള ഇരുപ്പു വശം വച്ച് ഞാനങ്ങനെ ചെയ്യോ..!! ( ഇത് എന്റെ പട്ടിയെ കുറിച്ച് മാത്രമാണ്.. മറ്റു പട്ടികളെക്കുറിച്ച്.. ചില പട്ടികള്‍ മണപ്പിച്ചു വന്നേക്കാം..!!)

ഇത് അതൊന്നുമല്ല നവനീ.. കഴിഞ്ഞ ദിവസം ആ വഴി പോയപ്പോ മൂന്ന് കൊല്ലം നമ്മള് പഠിച്ച!(എപ്പോ..??) കോളേജല്ലേ!!(അതോ..? ഓ കണ്ടാലും പറയും!!) ഇനിയും പല ചടങ്ങുകള്‍ക്കും(സപ്പ്ളി) വിശിഷ്ടാഥിതിയായി വരേണ്ടതല്ലേ എന്നൊക്കെ ഓര്‍ത്തു ഒന്ന് ചായക്കുടിക്കാന്‍ കേറിയതാ.. ദേണ്ടെടാ ബിന്ദര്‍വാല പിടിച്ചിരുത്തി ഒരേ ഉപദേശം.. അതുപോട്ടെ നമ്മള് ക്ഷമിച്ചു സ്നേഹം കൊണ്ടല്ലേ.. പക്ഷേ.. ഇടയ്ക്കിടെ പുള്ളി കുത്തി കുത്തി പറയുവാ "ഞാന്‍ അന്നേ പറഞ്ഞതല്ലേ എക്സാം ഒക്കെ എഴുതാന്‍ എന്നാലിപ്പോ യൂണിവേഴ്സിറ്റിയില്‍ പഠിച്ചൂടായിരുന്നോ.." എന്ന്. എന്നാലും എന്റെ നവനീ.. എന്നാലും പുള്ളി ഇതെങ്ങനെ അറിഞ്ഞു..????