Saturday, September 18, 2010

ജിത്തൂ.. പണത്തിന്റെ കണക്കുകള്‍ ഈ ജന്മം കൊണ്ട് വീട്ടാന്‍ കഴിയില്ല.. നിന്റെ കാമുകിക്ക് എന്നെ വിറ്റു കിട്ടുന്നതെല്ലാം നീയെടുത്തു കൊള്‍ക.."

നീ വളരും വലുതാവും മഹാത്ഭുതങ്ങള്‍ കാണും
അപ്പോഴും മറക്കരുത്..
ഇറ വെള്ളത്തില്‍ ഞാന്‍ കാട്ടിത്തന്ന മഴവില്ലുകളെ"

എനിക്കും നിനക്കും വേണ്ടി എഴുതിയതല്ല എങ്കിലും..

Thursday, September 16, 2010

“i just loved that 'sentimental idiot' സ്വപ്നാടകനായ ആ വിഷാദ കാമുകനെ എന്തു കൊണ്ടോ ഇഷ്ടമായിരുന്നു..”
“പ്രദീഷേ..കുനിച്ചുനിര്‍ത്തി കൂമ്പിനിട്ടിടിക്കുമ്പോള്‍,അടിവയറ്റില്‍ മുട്ടുകാലുകയറ്റുമ്പോള്‍,മുതുകെല്ല് ചതയുമ്പോള്‍,വാരിയെല്ലുകള്‍ ഒടിയുമ്പോള്‍”

Sunday, September 5, 2010

ജോതിഷേ.. കുത്തു പടങ്ങളൊക്കെ ഞാനും കാണാറുണ്ട്‌ എന്റെ F ഡ്രൈവ് നിറയെ അതാ.. പക്ഷെ ഞാനതൊക്കെ കാണുന്നത് " ചീഞ്ഞളിഞ്ഞു പോകുന്ന ശരീരമാണ് സദാചാരത്തിന്റെ അസ്ഥിവാരം " എന്ന് പഠിച്ചത് കൊണ്ടാണ്.. പിന്നെ കവിത "പ്രണയം ഉടയാടകളില്ലാത്ത തപസാണെന്നു" നിന്റെ ബുക്കില്‍ കണ്ടു. ഇത്തരം വൃത്തികെട്ട കവിതയെല്ലാം സരസ്വതി ദേവിയുടെ നെഞ്ചത്ത് എഴുതി വയ്ക്കാന്‍ നിനക്കെങ്ങനെ കഴിയുന്നു?
ജോതിഷേ.. നിനക്ക് ഖലീല്‍ ജിബ്രാനെ അറിയില്ല പൌലോ കൊയ് ലോയെ അറിയില്ല എന്തിന് ഏറെ പറയുന്നു നിനക്ക് ശാരികയെ അറിയോ..?(പണ്ടാരകാലത്തി ഒടുക്കത്തെ കവിതയാ..) അതും പോട്ടേ നിന്റെ ക്ലാസ്സില്‍ പഠിച്ച പ്രിയ കവിതയെഴുമെന്നു നിനക്കറിയോ..? എനിക്കറിയാം ജോതിഷേ.. നിനക്ക് ഇവരെ ആരെയും അറിയില്ല.. പിന്നെ നിനക്കെങ്ങനെ പ്രണയിക്കാന്‍ കഴിയും?
ജോതിഷേ.. എന്റെ പ്രണയം വ്യക്തികളോടല്ല.. നമുക്ക് ആരെയും പ്രണയിക്കാന്‍ കഴിയില്ല.. ഭഗവാന്‍ ഗീതയില്‍( ഏതു ഗീത എന്നു നീ ചോദിക്കരുത്) പറഞ്ഞ പോലെ എല്ലാം മായയാണ്. സത്യമായിട്ടുള്ളത്‌ ഒന്നു മാത്രമാണ് മരണം. മരണത്തെയാണ് ഞാന്‍ പ്രണയിക്കുന്നത്.. മരണത്തിന്റെ മുദ്ര ചാര്‍ത്തിയ ഒരു ജീവിതമാണ് നാമെല്ലാം ആഘോഷിക്കുന്നത്.രാത്രിയില്‍ സജീവമാകുന്ന തെരുവില്‍ ഇരുട്ടിലേക്കു മാടിവിളിക്കുന്ന മൂന്നാംകിട വേശ്യയെപ്പോലെയാണ് ജീവിതം. അതിന്റെ അവസാനം ക്രൂരമായ മരണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാവരും അവളുടെ ദുഷിച്ച മാറിലേക്കു നോക്കുന്നത്. ആത്യന്തികമായി മരണത്തെ പ്രണയിക്കുക തന്നെയാണ് പരമമായ സത്യം. അതു തന്നെയാണ് മഹത്തായ പ്രണയം.

Friday, September 3, 2010

ജോതിഷേ.. നീ പാട്ട് പാടുമെന്ന് എല്ലാരും പറയുന്നു. പക്ഷേ ജോതിഷേ.. അതിനേക്കാള്‍ നന്നായി യേശുദാസും എം ജി ശ്രീകുമാറും പാടില്ലേ..? പിന്നെ ജോതിഷേ.. ഞാനും പാടും. പക്ഷേ പാടി കിട്ടുന്ന പ്രശസ്തി എനിക്കു വേണ്ട. അതിനെയാണ് ജോതിഷേ ത്യാഗം ത്യാഗം എന്നു പറയുന്നത്.
ജോതിഷേ.. ജീവിതം നീ കാണുന്ന കുത്തു പടങ്ങളല്ല. പിന്നെ അത് നെറ്റ് കണക്ഷന്‍ ഇല്ലാത്ത നിന്റെ ഓഞ്ഞ ലാപ്‌ ടോപ്പല്ല. നടുപേജില്ലാത്ത ഫയറല്ല. ടീന ജോണിന്റെ കഥയില്ലാത്ത മുത്തുചിപ്പിയുമല്ല. ജോതിഷേ.. ജീവിതമെന്ന് പറഞ്ഞാല്‍ ഫാലചന്ദ്രന്‍ ചുടലക്കാടിന്റെ കവിതകളാണ്..അറിയാതെ ഹൃദയത്തിന്റെ നിന്നു ചോരയൂറ്റിയെടുക്കുന്ന കവിതകള്‍..

Thursday, September 2, 2010

ദ്രുതഗതിയില്‍ പുരോഗമിക്കുന്ന കഥയില്‍ നിന്നൊരേട് : “അസ്ഥിയില്‍ പിടിച്ച പ്രണയം അവന്റെ ഓരോ രോമകൂപങ്ങളെയും വിജ്യംഭ്രിപ്പിച്ചു പക്ഷെ അവളെ നേരിട്ടു കണ്ടാല്‍ “ ഐ ലവ് യു ദില്ലൂ..” എന്നു പോയിട്ടു, “നിനക്കു അയല ഇഷ്ട്ടമാണോ ദില്ലൂ..” എന്നു ചോദിക്കാന്‍ പോലുമുള്ള ധൈര്യം അവനില്ലായിരുന്നു..”
-
രതീഷ്‌ ചാത്തോത്ത് (കൊല്ലനാണ്ടിയുടെ സാലഭഞ്ജിക)
ജോതിഷേ.. ഞാനൊരു വിഡ്ഢിയാണ്..ഒരെട്ടര പൊട്ടനാണ്‌..ഉരുകുന്നൊരു മെഴുകുതിരിയാണ്..കത്തിയടങ്ങിയ കരിന്തിരിയാണ്.. എന്നിട്ടും നിനക്ക് പുറത്തു പറയാന്‍ പറ്റാത്ത രോഗങ്ങളുണ്ടെന്നു ഇപി പറഞ്ഞിട്ട് പോലും ഞാന്‍ വിശ്വസിച്ചിട്ടില്ല (സത്യത്തില്‍ നിനക്ക് എന്തിന്റെ അസുഖമാണ്?) കണ്ട പെണ്ണുങ്ങളെല്ലാം നിന്നെ പ്രേമിക്കുന്നുണ്ടെന്നു പറഞ്ഞു നടക്കാന്‍ നിനക്ക് നാണമില്ലേ..? അവരെല്ലാം ഫ്ലേട്ടിങ് കോഴ്സിനു പഠിക്കുന്നവരാണെന്ന സത്യം നിനക്ക് അറിയാമോ..? ജോതിഷേ.. പ്രേമം ദിവ്യമാണ്.. പവിത്രമാണ്.. അനശ്വരമാണ്..(ഞാന്‍ പറഞ്ഞതല്ല.. എന്റൂടെ പ്ലസ്‌ടൂന്നു പഠിച്ച വെടിവിജില പറഞ്ഞതാ..)
ജോതിഷേ.. "നിന്റെ പ്രണയം മഴ നനഞ്ഞ പട്ടിയെപ്പോലെയാണ്. വിറച്ചുവിറച്ച് അതു ചാവും"
ജോതിഷേ.. നീ വലിച്ചുതീര്‍ത്ത സിഗരറ്റിന്റെയും കുടിച്ചുതീര്‍ത്ത കുപ്പിയുടെയും എണ്ണമറിഞ്ഞാല്‍ ഒരു പെണ്ണും നിന്നെ "കരളേ.." എന്നു വിളിക്കുകേല,