Sunday, July 26, 2009

കുപ്പതൊട്ടിയിലെ മാണിക്യം(ഒരു തൊട്ടി കവിത)
ഒന്നുമില്ലാത്തവന്‍!ഉള്ളത് ഇത്തിരി സ്നേഹം.ഉപജീവനം ഊര് തെണ്ടല്‍.തെണ്ടി ഞാന്‍ ഇരന്നു നേടുന്ന നീമാണിക്യമായിട്ടെന്തു കാര്യം?!പൊന്നിരിക്കുന്നിടത് നിന്നും മുക്കുപണ്ടം തേടിഅലയുന്ന തെണ്ടികള്‍ ഞങ്ങള്‍.വിഴുപ്പു ഭാണ്ഡം പേറിഉഴവു ചാലിലൊരു ജാനകി ജന്മം നീപേറേണ്ട പ്രിയേ...കര്‍മ്മപഥങ്ങളില്‍ റാണി പദം വിധിയില്ല.കാനന വാസവും,അഗ്നി പരീക്ഷയും,പിന്നെ ഉപേക്ഷയും നിനക്ക് വിധി.മിശ്രഭോജികള്‍ നാം മാനുഷ്യര്‍ എങ്കിലുംമാംസഭോജികള്‍ എണ്ണത്തില്‍ കൂടും.തേടുന്നവര്‍ ഈ തെരുവിലെന്തിനോ...മാര്‍ജാര ജന്മം പൂണ്ടുഎന്‍ അമ്മപെങ്ങന്‍മാര്‍ മാനംഇരുളില്‍ പൊതിഞ്ഞു അന്തിയുറങ്ങുംകടതിന്നകള്‍ തോറും.കായബലം പോര,അരപട്ടിണി,ഒരു സസ്യബുക്കാണ് ഞാന്‍.വികാരങ്ങള്‍ മരിച്ച മരവിച്ച മാനസം.ഒന്നരിയൂ...ലോകര്‍ക്ക് കുണ്ടു കുളത്തിലെകൂപ മണ്ടൂകങ്ങള്‍ ഞങ്ങള്‍ഞങ്ങള്‍ അറിഞ്ഞപോള്‍ ആരറിവു‌...ഈ ലോകത്തേ...ഒരു 'ചൂടിലെ' കുളിര് മോഹിച്ചുകുളപടവിരങ്ങിയാല്‍...ചെളി നിറഞ്ഞൊരു ച്ചുഴിയാന്നെന്നു അറിയുക.കഴുത്തോളം വെള്ളത്തില്‍ മുങ്ങുന്നവര്‍ആരുണ്ടവിടെ നിന്റെ കൈ പിടിക്കാന്‍?എങ്കിലും എന്റെയീ ജീര്‍ണ വേഷത്തിലുംഈ പുളിനങ്ങളില്‍ നീ വന്നു പോയപ്പോള്‍മുല്ലപൂ മണം!ഒരു കല്ലായിരുന്നുവോ ഞാന്‍?പൂമണം പേറും,നിറമോലും മാനസം കൊണ്ട് ഞാന്‍ ഒന്നുമില്ലാത്തവന്‍ ,ഒന്നുമാകാത്തവന്‍ ,പഴം പാട്ട് പാടുന്നവന്‍ ,തേങ്ങും കവി ഹൃദയം ഞാനുമൊരുമാണിക്യം!കുപ്പതൊട്ടിയിലെ മാണിക്യം!

No comments:

Post a Comment